കിൽത്താൻ: കിൽത്താൻ പ്രൈമറി ഹെൽത്ത് സെന്ററിൽ ലേഡി ഡോക്ട്ടറെ അവശ്യപെട്ട് സി പി ഐ നടത്തിയ സമരം അഞ്ച് ദിവസം കൊണ്ട് പരിഹാരമായി. ഹെൽത്ത് സെന്ററിൽ ലേഡി ഡോക്ട്ടറുടെ അഭാവം ഇവിടത്തെ സ്ത്രീകളെ ഏറെ വിഷമത്തിലാക്കിയിരുന്നു ഗർഭിണികളായ സ്ത്രികൾക്കാണ് കുടുതൽ വിഷമം നേരിട്ടിരുന്നത്. ലീവിൽ പോയ ഡോക്ട്ടറുടെ ഒഴിവ്, മാസങ്ങൾ പിന്നിട്ടിട്ടും നികത്താതിനെതുടർന്നാണ് സി പി ഐ സമരവുമായി മുന്നോട്ട് വന്നത്. ഈ ആവശ്യമുന്നയിച്ച് ദ്വിപിലെ പ്രമുഖ പാർട്ടികൾ പലപ്പോഴായി സമരത്തിനൊരുങ്ങിയെങ്കിലും ആളെകിട്ടാതെ പദ്ധതികൾ അലസിപോകുകയായിരുന്നു. ഈക്കയിഞ്ഞ 16/07/2017നാണ് സി പി ഐ സബ് ഡിവിഷ്ണൽ ഓഫിസിൽ സുചന സമരം നടത്തിയത് മുന്നാം ദിവസമാണ് (19/07/2017) പി എച്ച് സി അങ്കണത്തിൽ റിലേസമരം സംഘടിപിച്ചത്. പ്രശ്നപരിഹാരം വൈകുമെന്ന് മനസിലാക്കിയ പ്രവർത്തകർ സാമുഹ്യ മധ്യമങ്ങളിലുടെ തുടർ സമർത്തിന്റെ വിവിത വശങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. തൊട്ട് പിന്നാലേയാണ് സർക്കാർ സമരക്കാരെ ചർച്ചക്ക് വിളിക്കുകയും ഡോക്ട്ടറെ പ്രത്യേക ഹെലികോപ്റ്ററിൽ എത്തിച്ച് പ്രശ്നം പരിഹരിക്കുകയുമായിരുന്നു.
പ്രശ്നം പരിഹരിച്ചതോടെ അവകാശവാദവുമായി വമ്പൻ പാർട്ടികൽ പൊതുവേതി സംഘടിപ്പികുന്നതിരക്കിലാണ്
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക